പാകിസ്താനില്‍ ഹിന്ദുക്കള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ എന്തിനു സഹിക്കണമെന്ന് ഒവൈസി
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി ബിൽ വലിച്ചു കീറിയ അസാദുദ്ദീന്‍ ഒവൈസി വീണ്ടും ചോദ്യങ്ങളുമായി രംഗത്ത്. അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഹിന്ദുക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍, അതിന് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ഒവൈസി ചോദിച്ചു.പൗരത്വ ബില്ലിലൂടെ ജിന്നയ്ക്ക് അമിത് ഷാ പുനര്‍ജന്മം നല്‍കിയിരിക്കുകയാണ്.
ഇത് വെറും തട്ടിപ്പാണ്. വെറും ബംഗ്‌റാ രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്. അവര്‍ ആദ്യം പൊതുമിനിമം പരിപാടിയില്‍ മതേതരത്വം കൊണ്ടുവന്നു. ഇപ്പോള്‍ പൗരത്വ ബില്‍ അവതരിപ്പിച്ചു. അത് മതേതരത്വത്തിന് എതിരാണ്. ഇത് അവസരവാദ രാഷ്ട്രീയമാണെന്നും ഒവൈസി ആരോപിച്ചു.