ബാലൺ ദ് ഓർ പുരസ്കാരം ലയണല്‍ മെസിക്ക്
പാരിസ്: മികച്ച ഫുട്ബോളര്‍ക്കുള്ള ബാലൺ ദ് ഓർ പുരസ്കാരം ലയണല്‍ മെസിക്ക്. ലോകത്തെ മികച്ച കാൽപന്തുകളിക്കാരന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഏർപെടുത്തിയ പുരസ്കാരമാണിത്. ലിവര്‍പൂളിന്റെ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക്കിനെ പിന്തള്ളിയാണ് മെസിയുടെ നേട്ടം. ഈ നേട്ടത്തോടെ മെസി റൊണാള്‍ഡോയെ പിന്നിലാക്കി. നേരത്തെ അഞ്ച് പുരസ്കാരവുമായി ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു.
സ്പാനിഷ് ക്ലബായ ബാഴ്സലോണക്കുവേണ്ടിയും അർജന്റീനക്കുവേണ്ടിയും കളത്തിൽ കാഴ്ചവെച്ച മിടുക്കിനുള്ള അംഗീകാരമാണ് ആറാമത്തെ പുരസ്കാരവും. മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് അഞ്ചു തവണ ബാലൺ ഡി ഓർ പുരസ്കാരത്തിന് അർഹരായവർ. ലിവർപൂളിന്റെ ഡച്ച് ഡിഫൻഡർ വിർജിൽ വാൻഡെെക് ആണ് രണ്ടാമതെത്തിയത്.
ക്രിസ്റ്റ്യനോ റൊണാൾഡോ മൂന്നാം സ്ഥാനത്തും എത്തി.വനിതകളിൽ അമേരിക്കയുടെ സൂപ്പർതാരം മേഗൻ റാപിനോ ആണ് മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. പാരിസിൽ നടന്ന വനിതാ ലോകകപ്പിൽ മികച്ച താരവും ടോപ്സ്കോററുമായ മേഗന്റെ മികവിലയാണ് അമേരിക്ക കിരീടം നിലനിറുത്തിയത്.