വാളയാര്‍ : പ്രോസിക്യൂഷന്‍ ദയനീയ പരാജയമെന്ന് കോടതി

പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായി സഹോദരിമാർ മരിച്ച കേസിൽ പ്രതികൾക്കെതിരെ തെളിവുകൾ കണ്ടെത്തുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്ന് പാലക്കാട് പോക്സോ കോടതി. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.ജെ.സോജന്റെ അന്വേഷണ സംഘം കേസ് ഏറ്റെടുക്കുന്നത് വരെ സാക്ഷിമൊഴികളോ മറ്റു തെളിവുകളോ ഉണ്ടായിരുന്നില്ല. ഇത് ആദ്യ അന്വേഷണ സംഘത്തിന്റെ ഗുരുതര വീഴ്ചയാണെന്നും വിധിയിൽ പറയുന്നു.

പ്രതി ചേർക്കപ്പെട്ട വലിയ മധു, ഷിബു, കുട്ടി മധു എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്. മൂന്നാം പ്രതി പ്രദീപ് കുമാറിനെ നേരത്തെ വെറുതെ വിട്ടിരുന്നു. സെപ്തംബർ ആറിന് വിചാരണ പൂർത്തിയാക്കിയ കേസിന്റെ വിധി കഴിഞ്ഞ മാസം 25നാണ് വന്നത്. മൂന്നു കേസുകളിലായി പ്രത്യേകം കുറ്റപത്രം സമർപ്പിച്ചതിനാൽ മൂന്നു വിധിയുണ്ടായിരുന്നു. വിധിയുടെ പകർപ്പുകൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *