ശങ്കർദാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയിൽ ഇരുമുടികെട്ടില്ലാതെ കയറിയ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടന്റ് പ്രയാർ ഗോപാലകൃഷ്ണനാണ് ഹർജി നൽകിയത്. ശങ്കർദാസിന്റെ പ്രവൃത്തി സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു റിലീജ്യസ് ആക്ട് 31ാം വകുപ്പിന്റെയും ലംഘനമാണിത്. ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അടക്കമുള്ളവരും സമാന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്ന സമയത്തായിരുന്നു മേല്‍ശാന്തിക്കൊപ്പം ദേവസ്വം ബോര്‍ഡ് പ്രതിനിധിയെന്ന നിലയില്‍ കെപി ശങ്കരദാസ് 18-ാം പടി കയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവം വിവാദമായിരുന്നു.