നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസ്; ഡിആര്‍ഐക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളിലൊരാള്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായതിനാല്‍ കുറ്റം നിസാരമായി കണക്കാക്കിനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡിആര്‍ഐയുടെ കേസന്വേഷണത്തിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഡിആര്‍ഐയ്‌ക്കെതിരെ കോടതിയുടെ വിമര്‍ശനം ഉണ്ടായത്. പ്രതികളെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്ന ഡിആര്‍ഐ നിലപാടിനെ കോടതി എതിര്‍ത്തു.

കേസിലെ രണ്ടാം പ്രതി മുഹമ്മദ് അഷറഫിന് ഉപാധികളോടെ ജാമ്യം അനുവദിച്ച കോടതി ഒന്നാം പ്രതി പോള്‍ ജോസിന്റെ ജാമ്യം നിഷേധിച്ചു. എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജീവനക്കാരനായതിനാല്‍ അയാള്‍ക്കെതിരെയുള്ള കുറ്റം നിസാരമായി കണക്കാക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിആര്‍ഐ യോടും കോടതി ആവശ്യപ്പെട്ടു. ഡിആര്‍ഐയുടെ കേസന്വേഷണ രീതി കാര്യക്ഷമമല്ലെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *