ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘം പിടിയില്‍

കൊല്ലം: ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന സംഘത്തിലെ നാലു പേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യമാരെ പല കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടുത്തുകയായിരുന്നു പ്രതികളുടെ രീതി.

ഷെയര്‍ ചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ ഓച്ചിറ കൃഷ്ണപുരം സ്വദേശി കിരണ്‍, കുലശേഖരപുരം വവ്വാക്കാവ് ചുളൂര്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സീതി, കൊല്ലം പെരിനാട് സ്വദേശി ഉമേഷ്, തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

2018 മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. കിരണ്‍ ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അര്‍ഷാദ് എന്നയാള്‍ കായംകുളത്തെത്തുകയും കിരണ്‍ ഭാര്യയെ അര്‍ഷാദിന് കാഴ്ചവെക്കുകയും ചെയ്തു. തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട സീതിയുടെ വീട്ടില്‍ കിരണ്‍ ഭാര്യയുമായി പോകുകയും ഇരുവരും ഭാര്യമാരെ പരസ്പരഠ പങ്കുവെച്ച് ലൈഗിംക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട ഉമേഷിന്റെയും ബ്ലസറിന്റെയും വീട്ടില്‍ കിരണ്‍ ഭാര്യയെയും കൊണ്ടു പോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നെന്നും വീണ്ടും കിരണ്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതെന്നും പോലീസ് പറഞ്ഞു.  ഭാര്യമാരെ പല കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *