സിപിഎം ഓഫിസിലെ പീഡനം: പ്രതി അറസ്റ്റിൽ
പാലക്കാട്: സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റില്‍. ചെര്‍പ്പുളശേരി പുത്തനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി. പ്രകാശനാണ് അറസ്റ്റിലായത്. പാര്‍ട്ടി ഓഫിസില്‍ വച്ചു പീഡനത്തിനിരയായെന്നു യുവതി പൊലീസിനും മജിസ്ട്രേറ്റിനും മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്. യുവതിയുമായി ബന്ധമുണ്ടായിരുന്ന കാര്യം കേസിൽ പ്രതിചേർക്കപ്പെട്ട പ്രകാശൻ സമ്മതിച്ചിരുന്നു.
ടുവീലര്‍ വര്‍ക് ഷോപ്പ് നടത്തുന്ന പ്രകാശന്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണു യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ പതിനാറിന് മണ്ണൂര്‍ നഗരിപ്പുറത്ത് നവജാതശിശുവിനെ ലഭിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയെ തേടിയുളള പൊലീസ് അന്വേഷണത്തിലാണ് പാര്‍ട്ടി ഓഫിസിലെ പീഡനത്തെക്കുറിച്ചു മൊഴി ലഭിച്ചത്. ബിരുദ പഠന സമയത്താണു യുവതിയും യുവാവും അടുപ്പത്തിലാകുന്നത്. 2018 ജൂൺ ആദ്യ ആഴ്ചയിൽ ഒരു ദിവസം 11 മണിക്ക് കോളജ് മാഗസിൻ തയാറാക്കുന്നതിന്റെ കാര്യങ്ങൾ സംസാരിക്കാൻ ചെർപ്പുളശേരി ജംക്‌ഷനിലെ പാർട്ടി ഒാഫിസിൽ പോയപ്പോൾ യുവാവ് ലൈം ജ്യൂസിൽ ലഹരിമരുന്നു ചേർത്തു മയക്കി പീഡിപ്പിച്ചെന്നും തുടർന്ന് യുവതി ഗർഭിണിയായെന്നും ഈ മാസം 16നു 11ന് പ്രസവിച്ചെന്നും പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. പാർട്ടി ഒാഫിസിൽ യുവതി ചെന്നപ്പോൾ മറ്റു ചിലർ കൂടി ഉണ്ടായിരുന്നതായി റിപ്പോർട്ടിലുണ്ട്.