ന്യൂസിലൻഡിലെ വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ മലയാളി യുവതിയും
ഒക്‌ലൻഡ്: ന്യൂസിലൻഡിലെ രണ്ട് മുസ്ലീം പള്ളികൾക്ക് നേരെയുണ്ടായ ഭീകരരുടെ വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ മലയാളി യുവതിയും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ആൻസി അലി ബാവ എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ വർഷവർഷമാണ് ഇവർ ന്യൂസിലാൻഡിലേക്ക് പോയത്. കാർഷിക സർവകലാശാലയിൽ എം.ടെക് വിദ്യാർത്ഥിനിയാണ് ആൻസി അലിബാവ.
ആകെ അഞ്ച് ഇന്ത്യക്കാരാണ് ആക്രമണത്തിൽ മരിച്ചത്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇന്ത്യക്കാരിൽ ഒരാൾ. ഒമ്പത് ഇന്ത്യൻ വംശജരെ കാണാതായെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവരിൽ രണ്ട് പേർക്ക് പരിക്കേറ്റു. മറ്റ് ആറുപേരെ കുറിച്ച് വിവരമില്ല. പരിക്കേറ്റവരിൽ ഒരാൾ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസലൻഡിൽ ഹോട്ടൽ വ്യവസായം നടത്തുന്ന ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.