തിരുവനന്തപുരത്ത് കാണാതായ യുവാവിനെ കൊലപ്പെടുത്തി; രണ്ടുപേര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കരമന സ്വദേശി അനന്തു ഗിരീഷിനെയാണ് തട്ടിക്കൊണ്ടുപോയി കൊന്നത്. ഇരുപത്തിയൊന്നു വയസ്സാണ്. യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ബാലു, റോഷൻ എന്നിവരാണ് പിടിയിലായത്.പ്രതികളും ഇതേ പ്രായക്കാരാണ്. ഏഴംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ഇവരുടെ പേരുകള്‍ ബന്ധുക്കള്‍ പൊലീസിന് കൈമാറി.
ഇരു കൈ ഞരമ്പുകളും മുറിച്ചനിലയിലാണ്. ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. ഗിരീഷിനെ ക്രൂരമായി മര്‍ദിച്ചശേഷം തട്ടിക്കൊണ്ടുപോയെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ക്ഷേത്ര ഉല്‍സവവുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി