പാക്കിസ്ഥാനിൽ121 പേർ കസ്റ്റഡിയിൽ; മദ്രസകളുടെ നിയന്ത്രണം പിടിച്ചെടുത്തു
ഇസ്ലാമാബാദ്: പുൽവാമ ആക്രമണത്തിനു പിന്നാലെ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട പാക്കിസ്ഥാൻ ഭികരർക്കെതിരായ നിലപാട് ശക്തമാക്കുന്നു. രാജ്യത്തിനുള്ളിലെ ഭീകര സംഘടകൾക്കെതിരേ ശക്തമായ നടപടിയെടുത്തെന്ന് പാക് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 121 പേരെ കസ്റ്റഡിയിലെടുത്തതായും 180 മദ്രസകളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതായുമാണ് റിപ്പോർട്ട്. മദ്രസകളുടെ ആശുപത്രികൾ, സ്കൂളുകൾ, ആംബുലൻസുകൾ എന്നിവയുടെ നിയന്ത്രണവും ഏറ്റെടുത്തിട്ടുണ്ട്.