സംസ്ഥാനത്തു സിമന്റ് വില കുത്തനെ കൂടുന്നു

കൊച്ചി: പ്രളയാന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു കനത്ത തിരിച്ചടിയായി സംസ്ഥാനത്തു സിമന്റ് വില കുത്തനെ കൂടുന്നു. വെള്ളിയാഴ്ച മുതല്‍ ബാഗൊന്നിന് അന്‍പത് രൂപ വീതം വര്‍ധിപ്പിക്കുമെന്നു വ്യക്തമാക്കി കമ്പനികള്‍ വിതരണക്കാര്‍ക്കു സന്ദേശങ്ങള്‍ അയച്ചുതുടങ്ങി.
നിലവില്‍ 350 – 370 രൂപ വരെയാണു സംസ്ഥാനത്തു സിമന്റിന്റെ വില. ഇതു 400 മുതല്‍ 420 വരെ വര്‍ധിപ്പിക്കാനാണു കമ്പനികള്‍ കൂട്ടായ നീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി, വിതരണക്കാര്‍ക്കുള്ള വില മൂന്ന് മാസം അന്‍പത് രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. ഈ തുക സബ്‌സിഡിയായി നല്‍കുകയായിരുന്നു ഇതുവരെ. ഇതാണു വെള്ളിയാഴ്ച മുതല്‍ നിര്‍ത്തലാക്കുന്നത്.
അടുത്ത തിങ്കളാഴ്ച മുതല്‍ വിലവര്‍ധന വിപണയില്‍ പ്രതിഫലിക്കും. ഒരു മാസം എട്ടര ലക്ഷം ബാഗ് സിമെന്റ് ഉപയോഗിക്കുന്ന കേരളത്തില്‍ വിലവര്‍ധനയിലൂടെ നൂറു കോടി രൂപയാണ് കമ്പനികള്‍ അധികമായി നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *