ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്

പാട്‌ന: മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട റെയില്‍വേ ജോലിയ്ക്ക് ഭൂമി ഇടപാട് (ഐ ആര്‍ ടി സി അഴിമതി ) കേസുമായി ബന്ധപ്പെട്ട് ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്.

ആര്‍ജെഡി പിന്തുണയ്ക്കുന്ന നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ ബിഹാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കെയാണ് പാട്‌നയിലും മധുബനിയിലുമായി റെയ്ഡ് നടന്നത്.

ആര്‍ജെഡി ട്രഷററും മുനിസിപ്പല്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ (എം എല്‍ സി) അംഗവുമായ സുനില്‍ സിംഗ്, രാജ്യസഭാ എംപിമാരായ ഫയാസ് അഹ്മദ്, അഷ്ഫഖ് കരീം മുന്‍ ആര്‍ജെഡി എം എല്‍ സി അംഗം സുബോദ് റായ് എന്നിവരുടെ വസതികളിലാണ് റെയ്ഡ് നടന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ മന്ത്രിയായിരിക്കേ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദ്ധാനം ചെയ്ത് കൈക്കൂലിയായി ആളുകളില്‍ നിന്ന് ഭൂമി കൈവശമാക്കിയെന്നുള്ളതാണ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കേസ്.

Leave a Reply

Your email address will not be published. Required fields are marked *