സി പി എം പ്രവര്‍ത്തകനായ വിഷ്ണുവിനെ വധിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി

കൊച്ചി : വഞ്ചിയൂരില്‍ സി പി എം പ്രവര്‍ത്തകനായ വിഷ്ണുവിനെ വധിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി.

പ്രതികളായ 13 പേരെയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വെറുതെ വിട്ടത്. കീഴ്‌ക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചു കൊണ്ടാണ് ഇവരെ കുറ്റവിമുക്തരാക്കി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.

2008 ലാണ് സി പി എം കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിനു മുന്നില്‍ വച്ച് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വലിയവിളാകത്തു വീട്ടില്‍ വിശ്വനാഥന്റെയും ഇന്ദിരയുടെയും മകനാണ് വിഷ്ണു. കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേര്‍ക്കും ഇരട്ട ജീവപര്യന്തമായിരുന്നു കോടതി വിധിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *