നടിയെ ആക്രമിച്ച കേസില്‍ നിലപാടറിയിച്ച് ഡിജിപി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യ തെളിവായ മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാടറിയിച്ച് ഡിജിപി.

മെമ്മറി കാര്‍ഡ് കേന്ദ്രലാബില്‍ അയച്ച് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി അനില്‍കാന്ത് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ചൊവ്വാഴ്ച വാദം തുടരും.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്രലാബില്‍ പരിശോധിക്കുന്നതിനുള്ള സാദ്ധ്യത കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. ഹര്‍ജികളില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റമുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സര്‍ക്കാരിനും വിചാരണക്കോടതിയ്ക്കുമെതിരെ അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസിലെ പ്രധാന ഡിജിറ്റല്‍ തെളിവായ മെമ്മറി കാര്‍ഡില്‍ കൃത്രിമം നടത്തിയെന്ന് വിചാരണക്കോടതിയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടും അക്കാര്യം കോടതിയെ അറിയിക്കാതിരുന്നത് ഗുതുതര വീഴ്ചയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ മെമ്മറി കാര്‍ഡില്‍ വീണ്ടും പരിശോധന നടത്തണമെന്ന ആവശ്യം തുടരന്വേഷണം വൈകിപ്പിക്കാനാണെന്നാണ് ദിലീപിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *