അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതിയില്ല

കൊല്‍ക്കത്ത : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. കുച്ച് ബെഹാറില്‍ നടക്കുന്ന പരിപാടിയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു സാധ്യതയുണ്ടെന്നു സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അടുത്ത  വാദം കേള്‍ക്കുന്ന 2019 ഡിസംബര്‍ 9 വരെ യാത്ര നടത്തരുതെന്നാണു കോടതി നിര്‍ദേശം.


ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന യാത്രയ്ക്ക് കുച്ച് ബെഹാര്‍ പൊലീസ് അനുമതി നല്‍കിയിട്ടില്ല. 3 രഥയാത്രകള്‍ ഉള്‍പ്പെടുന്ന ജനാധിപത്യ സംരക്ഷണ റാലിയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടത്താനിരുന്നത്. ഇത് ജില്ലയില്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കിയേക്കാമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
പ്രശ്‌ന ബാധിതമേഖലയായ കുച്ച് ബെഹാറില്‍ പരിപാടിക്കായി പുറമേ നിന്നുള്ള ബിജെപി നേതാക്കളും എത്തുന്നതോടെ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എസ്പി കിഷോര്‍ ദത്ത നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. റാലിക്ക് അനുമതി നിഷേധിക്കുന്ന കാര്യങ്ങള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *