ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍വിജയവുമായി ബി.ജെ.പി

ഗാന്ധിനഗര്‍: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍വിജയവുമായി ബി.ജെ.പിഅഹ്മദാബാദ്: തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ വലിയ വിജയം കുറിച്ച്‌ ബി.ജെ.പി. 31 ജില്ലാ പഞ്ചായത്തുകളില്‍ എല്ലാം സംസ്ഥാന ഭരണം കൈയാളുന്ന കക്ഷിക്കൊപ്പം നിന്നു. 980 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 771ഉം ബി.ജെ.പിയെ തുണച്ചപ്പോള്‍ കോണ്‍ഗ്രസ് 164ഉം എ.എ.പി 31ഉം സീറ്റുകള്‍ നേടി. 81 മുനിസിപ്പാലിറ്റികളില്‍ 75ഉം ബി.ജെ.പിക്കു തന്നെ. മൊത്തം 2720 സീറ്റുകളില്‍ 2017ഉം ഭാരതീയ ജനത പാര്‍ട്ടി കുത്തകയാക്കി. കോണ്‍ഗ്രസിന് 375 എണ്ണം മാത്രമാണ് നിലനിര്‍ത്താനായത്. എ.എ.പി ഒമ്ബതും മറ്റുള്ളവര്‍ രണ്ടും സീറ്റുകള്‍ നേടി. 231 താലൂക പഞ്ചായത്തുകളില്‍ ബി.ജെ.പി നേടിയത് 196 എണ്ണം. 33 എണ്ണം കോണ്‍ഗ്രസിനെ തുണച്ചു.

വഡോദര ജില്ലാ പഞ്ചായത്തില്‍ 34 സീറ്റില്‍ 27ഉം ബി.ജെ.പിക്കൊപ്പം നിന്നു. ചരിത്രത്തിലാദ്യമായി തപി ജില്ലാ പഞ്ചായത്തും പാര്‍ട്ടി പിടിച്ചു. കച്ച്‌ മേഖലയില്‍ അഞ്ച് മുനിസിപ്പാലിറ്റികളും കോണ്‍ഗ്രസിനെ കൈവിട്ടു. പലയിടത്തും ബി.ജെ.പിക്ക് ലഭിച്ചത് മൃഗീയ ഭൂരിപക്ഷം.

സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് വിജയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ആറ്പ്രധാന മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പും ബി.ജെ.പി തൂത്തുവാരിയിരുന്നു. സൂറത്ത്, രാജ്കോട്ട്, വഡോദര, ഭാവ്നഗര്‍, ജാംനഗര്‍, അഹ്മദാബാദ് എന്നിവയിലായിരുന്നു തെരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *