സനലിനെയും കൊണ്ടുള്ള ആംബുലൻസ് സ്റ്റേഷനിൽ പോയശേഷമാണ് ആശുപത്രിയിലേക്ക് പോയതെന്ന് ഡ്രൈവർ അനീഷ്
തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതകത്തിൽ പരുക്കേറ്റ സനലിനെ താലൂക്ക് ആശുപത്രിയിൽ നിന്നും കൊണ്ടുപോയത് പൊലീസ് സ്റ്റേഷനിലേക്ക്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ടതിന് പകരമാണ് ആംബുലൻസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
സനലിനെയും കൊണ്ടുള്ള ആംബുലൻസ് സ്റ്റേഷനിൽ പോയശേഷമാണ് മെഡിക്കൽ കോളേജിലേക്ക് പോയതെന്ന് ഡ്രൈവർ അനീഷ് പറഞ്ഞു. ആംബുലൻസ് സ്റ്റേഷൻ റോഡിലേക്ക് തിരിയുന്ന ദൃശ്യങ്ങളും പുറത്തായി. ഇക്കാര്യം നാട്ടുകാരും വെളിപ്പെടുത്തി. സനലിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് വായിൽ മദ്യം ഒഴിച്ചുനൽകിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
അതേസമയം, പ്രതി ഡിവൈഎസ്പി ഹരികുമാർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹരികുമാര്‍ ജാമ്യാപേക്ഷ നല്‍കിയത്.