കേരളം ഉള്‍പ്പെടെ 9 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; രാജ്യം കനത്ത ജാഗ്രതയില്‍
ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി ഭീതി പടരുന്നു. ഒമ്ബതു സംസ്ഥാനങ്ങളിലാണ് ഇതുവരെയായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തിനു പുറമെ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളാണ് ഇതുവരെയായി പകര്‍ച്ചപ്പനിയുടെ പിടിയിലുള്ളത്.
അവസാനമായി രോഗം കണ്ടെത്തിയ ഡല്‍ഹിയില്‍ പക്ഷികളുടെ ഇറക്കുമതി നിരോധിച്ചുവെന്ന് മാത്രമല്ല, ഗാസിപൂരിലെ ഏറ്റവും വലിയ കോഴി മൊത്തവിപണന കേന്ദ്രം അടക്കുകയും ചെയ്തു. സഞ്ജയ് തടാകത്തിലും പ്രവേശനം വിലക്കിയിട്ടുണ്ട്.
മൂന്നു നാല് ദിവസങ്ങള്‍ക്കിടെ 27 താറാവുകളാണ് തടാകത്തില്‍ ചത്തൊടുങ്ങിയത്. ബീഗംപൂര്‍, സരിത വിഹാര്‍, ദില്‍ഷാദ് ഗാര്‍ഡന്‍, ദ്വാരക എന്നിവിടങ്ങളിലും കൂട്ടമായി പക്ഷികള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. 2006നു ശേഷം വീണ്ടും പക്ഷിപ്പനി കണ്ടെത്തിയ മഹാരാഷ്ട്രയിലും കേരളത്തിനു സമാനമായി പക്ഷികളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കേരളത്തില്‍ മാത്രം ഇതുവരെ പതിനായിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കി. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പ്രധാനമായും സംസ്ഥാനത്ത് രോഗ ഭീതി നിലനില്‍ക്കുന്നത്.
ഉത്തര്‍ പ്രദേശില്‍ പക്ഷിപ്പനി ഭീതി മൂലം മൃഗശാലകള്‍, പക്ഷി സങ്കേതങ്ങള്‍ എന്നിവയില്‍ പ്രവേശനം വിലക്കി. ഹിമാചല്‍ പ്രദേശിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. പോങ് ഡാം തടാകത്തില്‍ 215 ദേശാടനപക്ഷികളാണ് ഞായറാഴ്ച മാത്രം ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെ സംസഥാനത്ത് ചത്തൊടുങ്ങിയ പക്ഷികളുടെ എണ്ണം 4,000 കവിഞ്ഞു. രാജസ്ഥാനില്‍ 400 ഓളം പക്ഷികളും ചത്തിരുന്നു. പഞ്ചകുള ഫാമില്‍ അസാധാരണമായി പക്ഷികള്‍ കൂട്ടമായി ചത്തത് ഹരിയാനയിലും ഭീതി ഉണര്‍ത്തിയിട്ടുണ്ട്. ഇവിടെ 1.6 ലക്ഷം പക്ഷികെള കൊന്നൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
രാജ്യത്തുടനീളം അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് രോഗവ്യാപനം നിരീക്ഷിക്കാന്‍ കേന്ദ്രം നിര്‍ദേശംനല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍ററി യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.