ബാങ്കുകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ബാങ്കുകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ആര്‍.ബി.ഐ. വാണിജ്യ -സഹകരണ ബാങ്കുകള്‍ ലാഭവിഹിതം വിതരണം ചെയ്യരുതെന്ന് ആര്‍.ബി.ഐ നിര്‍ദേശിച്ചു. 2019-20 സാമ്ബത്തിക വര്‍ഷത്തിലെ ഡിവിഡന്‍റ് നല്‍കരുതെന്നാണ് നിര്‍ദേശം.

സമ്ബദ്വ്യവസ്ഥയില്‍ വായ്പ ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തല്‍ക്കാലത്തേക്ക് ലാഭവിഹിതം നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് ആര്‍.ബി.ഐ എത്തിയത്. കോവിഡിനെ കുറിച്ച്‌ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ആര്‍.ബി.ഐയുടെ തീരുമാനം.

വായ്പ അവലോകന യോഗത്തിലാണ് ബാങ്കുകള്‍ ലാഭവിഹിതം തല്‍ക്കാലത്തേക്ക് നല്‍കേണ്ടെന്ന തീരുമാനം ആര്‍.ബി.ഐ അറിയിച്ചത്. രാജ്യത്തെ പല ബാങ്കുകളും പണപ്രതിസന്ധി നേരിടുന്നതിനിടെയാണ് ആര്‍.ബി.ഐയുടെ നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *