ബിഹാര്‍ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തില്‍ 53.51 ശതമാനം പോളിങ്

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് ചൊവ്വാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്.

2.86 കോടി വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ വോട്ടവകാശം വിനിയോഗിച്ചത്. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങളില്‍ ഏറ്റവും വലുതും ഇന്ന് നടന്ന രണ്ടാംഘട്ടം ആയിരുന്നു. 1464 സ്ഥാനാര്‍ഥികള്‍ ഇന്ന് ജനവിധി തേടി. ഒന്നാംഘട്ട വോട്ടെടുപ്പ് 71 മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 28 നാണ് നടന്നത്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

അതേസമയം ബിഹാര്‍ കൂടാതെ ഉപ തെരഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിലെ മൊത്തം പോളിങ് ശതമാനവും തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ചത്തീസ്ഗഡ് -71.99%, ഗുജറാത്ത്-57.98%, ഹരിയാന-68%, ഝാര്‍ഖണ്ഡ്- 62.51%, കര്‍ണാടക-51.3%, മധ്യപ്രദേശ്-66.37%, നാഗാലന്‍ഡ്-83.69%, ഒഡീഷ-68.08%, തെലുങ്കാന-81.44%, ഉത്തര്‍പ്രദേശ്-51.57% എന്നിങ്ങനെയാണ് പോളിങ് ശതമാനം. 54 നിയമസഭ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *