അന്തിക്കാട് കൊലപാതകം: മന്ത്രി എ സി മൊയ്‌തീന്റെ പങ്ക് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ
തൃശൂർ: അന്തിക്കാട് നിധിലിന്റെ കൊലപാതകം ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
കൊലയ്ക്ക് പിന്നിൽ സി.പി.എമ്മാണെന്നും കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് മന്ത്രി എ.സി മൊയ്തീനാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സി.പി.എം ക്രിമിനലുകളെ ജില്ലയിൽ കയറൂരി വിട്ടിരിക്കുകയാണ്. ശക്തമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും കൊലപാതകം ആസൂത്രണം ചെയ്തവരെ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്തിക്കാട് ആദർശ് വധക്കേസ് പ്രതിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നിധിൽ (28) ആണ് കൊല്ലപ്പെട്ടത്. അണികളെ കൊലപാതകത്തിന് സി.പി.എം പ്രേരിപ്പിച്ചുവെന്നും കൊല്ലപ്പെട്ടയാൾ ബി.ജെ.പി പ്രവർത്തകനാണെന്നും സുരേന്ദ്രൻ പറഞ്ഞു.