ഭാഗ്യലക്ഷ്‌മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷ കോടതി തളളി
തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച് യുട്യൂബിൽ വീഡിയോ പോസ്‌റ്റ് ചെയ്‌ത വിജയ് പി നായരെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയും സുഹൃത്തുക്കൾക്കും ജാമ്യമില്ലെന്ന് കോടതി അറിയിച്ചു.
ഭാഗ്യലക്ഷ്മിക്ക് പുറമേ ആക്റ്റിവിസ്റ്റുകളായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ മൂന്നുപേര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജാമ്യം നല്‍കിയാല്‍ അത് നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയുംലാപ്‌ടോപ്പും മറ്റും എടുത്തുകൊണ്ടുപോകുകയും ചെയ്തിരുന്നു.
ആക്ടിവിസ്റ്റും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ഭാഗ്യലക്ഷ്മിക്ക് കൂടെയുണ്ടായിരുന്നു.
അതേസമയം, കേസില്‍ വിജയ് പി. നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.