- ജെന്റില്മാന് ആയി മാറിയ കുഞ്ഞുമോന്
ജെന്റില്‍മാന്റെ വിജയത്തിനു ശേഷം കക്ഷിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നട്ടില്ല. സുസ്മിത സെന്‍, മിസ് യൂണിവേഴ്സിനെ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി നായികയാക്കിയത് കുഞ്ഞുമോനായിരുന്നു. (രക്ഷകന്, 1996). നല്ല കഥ, നല്ല സംഗീതം, നല്ല സൗന്ദര്യമുള്ള നായികമാര്‍, മികച്ച ലൊക്കേഷന്‍ ഇതൊക്കെ ഈ നിര്‍മ്മാതാവിന് നിര്‍ബന്ധമുള്ള കാര്യങ്ങളാണ്.
തുടര്‍ന്നങ്ങോട്ട് വിജയങ്ങളുടെ നീണ്ട നിര തന്നെ കുഞ്ഞുമോന്റെയും ഷങ്കറിന്റെയും ജീവിതത്തിലുണ്ടായി. ‘കാതലന്‍’ എന്ന സിനിമയ്ക്കു ശേഷം നിര്‍മ്മാതാവ് കുഞ്ഞുമോന് ഷങ്കറുമായി പിണങ്ങി ചരിത്രം ആവര്‍ത്തിച്ചു. പക്ഷേ അപ്പോഴേക്കും ഷങ്കറിന് വേണ്ടി ഒന്നാം കിട നിര്‍മ്മാതാക്കളും മുന്‍നിര നായകന്മാരും റെഡിയായി നിൽക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കഴിഞ്ഞിരുന്നു. ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന് എന്ന നിലയില്‍ ഷങ്കറിന്റെ പേര് ഇന്ത്യന്‍ സിനിമയിലാകെ അറിയപ്പെട്ടു.
എന്നാല്‍ കുഞ്ഞുമോന്റെ ജൈത്രയാത്ര അവസാനിച്ചത് പെട്ടെന്നായിരുന്നു. രക്ഷകന് എന്ന സിനിമയുടെ ഭീമമായ പരാജയം. തുടര്‍ന്ന് മകന് എബി കുഞ്ഞുമോനെ നായകനാക്കി നിര്‍മ്മിച്ച ബിഗ് ബജറ്റ് സിനിമ ‘കോടീശ്വരന്’ അവതാളത്തിലായി. എന്തിനേറെ കെ. ടി കുഞ്ഞുമോന് എന്ന പേര് തന്നെ മാഞ്ഞതുപോലായി. അടുത്തകാലത്തുവരെ സിനിമാപ്രേമികള്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണ് കെ. ടി കുഞ്ഞുമോന് എവിടെയെന്ന്…? പത്രമാസികകളിലും ഈ ചോദ്യം ആവര്‍ത്തിച്ചിരുന്നു. അതൊക്കെ വായിച്ച് രസിച്ചിരിന്ന് മീശപിരിക്കും കുഞ്ഞുമോന്…!
കുഞ്ഞുമോന് മരിച്ചെന്ന് വിചാരിച്ചവരുമുണ്ട്. മറ്റുചിലര്‍ അദ്ദേഹം പൊളിഞ്ഞ് പാപ്പരായെന്നും, നാടുവിട്ടെന്നും പറഞ്ഞുപരത്തി. എന്നാല്‍ കുഞ്ഞുമോന് എങ്ങും പോയില്ല. കോടമ്പാക്കത്തെ ഡയറക്ടേഴ്സ് കോളനിയില്‍ തന്നെയുണ്ട്. ഇതിനിടയില്‍ മലേഷ്യയിലും ഖത്തറിലും മറ്റുമായി ചില ബിസ്സിനസ്സില്‍ ഏര്‍പ്പെട്ടിരുന്നു. അതിനായി മിക്കപ്പോഴും യാത്രകള്‍ വേണ്ടിവന്നിട്ടുണ്ട്. ചെന്നയില്‍ അധികം പുറത്തിറങ്ങാറില്ല
ജെന്റില്മാന് സിനിമയിറങ്ങിയിട്ട് 27 വര്‍ഷം കഴിഞ്ഞിരിക്കുന്നു. അന്ന് ആ സിനിമ ഹിറ്റായപ്പോള്‍ കുഞ്ഞുമോന് പ്രതിഫലത്തിനുപുറമേ സംവിധായകന് ഷങ്കറിന് രണ്ട് താക്കോല്‍ കൂടി കൊടുത്തു. ഒന്ന് ഒരു ഫ്ളാറ്റിന്റേയും മറ്റൊന്ന് ഒരു മാരുതി കാറിന്റേതും. ഷങ്കറിന് തീരുമാനങ്ങളെടുക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്യം കുഞ്ഞുമോന് കൊടുത്തിരുന്നു. ഒരു സീനില്‍ നായകന് അര്ജുന് ബൈക്ക് പായിച്ച് ട്രെയിന്‍ ചെയ്സ് ചെയ്യണം. ട്രെയിനിന്റെ മുകളിലൂടെ ബൈക്ക് ചാടിക്കുന്നത് ഏറെ നന്നായിരിക്കുമെന്ന് കുഞ്ഞുമോന് ഒരു നിര്‍ദ്ദേശം വച്ചു. അതിനുവേണ്ടി കുഞ്ഞുമോന് പണം വാരിയെറിഞ്ഞ് ഷങ്കറിനെ ഇത്തേജിപ്പിച്ചു. അതിന് ഫലവുമുണ്ടായി. തന്റെ ഒരു സിനിമയുടേയും ലൊക്കേഷനില്‍ പോകാറില്ലെന്ന് കുഞ്ഞുമോന് പറയുന്നു. തന്റെ സാന്നിദ്ധ്യം സംവിധായകനേയും നടിനടന്മാരേയും ആകുലചിത്തരാക്കേണ്ടെന്ന് കരുതിമാത്രമാണ് പോകാതിരിക്കുന്നതെന്നാണ് കുഞ്ഞുമോന്റെ ഭാഷ്യം.
ഇതിനിടെ ജെന്റില്മാന് സിനിമാ ചിത്രീകരണം ക്ലൈമാക്സില്‍ എത്തിയപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ച ഒരു സംഭവവുമുണ്ടായി. കഥയാണ് സിനിമയിലെ ഹീറോ എന്ന വിശ്വാസക്കാരനാണ് കുഞ്ഞുമോന്. സിനിമയുടെ അവസാന 20 മിനിട്ട് പ്രേക്ഷകന് കസേരയില്‍ അനങ്ങാതെ ഇമവെട്ടിക്കാതെ അന്തം വിട്ടിരിക്കണം.
മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് പ്രേമദാസയുടെ വധം ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ക്ലൈമാക്സ് മാറ്റാന്‍ കുഞ്ഞുമോന് നിര്‍ദ്ദേശിച്ചു. നായകന് നില്ക്കുമ്പോള് ഒരു പയ്യന് സൈക്കിള്‍ അതിവേഗത്തില്‍ ചവിട്ടിവന്ന് ബോംബ് സ്ഫോടനം ഉണ്ടാക്കണം. അതോടെ വില്ലന്‍ മരിക്കണം. സംവിധായകന് അത് ഏറെ ഇഷ്ടപ്പെട്ടു. എന്നാല്‍ നായകനടനായ അര്ജുന് അതിന് സമ്മതിച്ചില്ല. സംവിധായകനും തിരക്കഥാകൃത്തും പലവട്ടം പറഞ്ഞുനോക്കി. അര്ജുന് തെല്ലും വഴങ്ങാന്‍ ഭാവമില്ല. ഒരു സാധാരണ പയ്യന് വന്ന് വില്ലനെ കൊന്നാല്‍ നായകന്റെ ഇമേജ് പോകും എന്നായിരുന്ന അദ്ദേഹത്തിന്റ ചിന്ത. അവസാനം കുഞ്ഞുമോന്റെ ക്ഷമ കെട്ടു. -നിനക്ക് പേര് കിട്ടുമോ ഇല്ലയോ എന്നതല്ല എന്റെ വിഷയം. ഈ സിനിമ പുറത്തിറങ്ങുമെങ്കില്‍ അതിന്റെ ക്ലൈമാക്സ് ഞങ്ങള്‍ പറയുന്നതുപോലെതന്നെയാകും..! ഇല്ലെങ്കില്‍ ഇതുവരെ ഷൂട്ടുചെയ്ത രംഗങ്ങള്‍ കത്തിച്ചുകളഞ്ഞിട്ട് പുതിയ നായകനെ വച്ച് പടമെടുക്കും. ഉറച്ച ശബ്ദത്തിലുള്ള കുഞ്ഞുമോന്റെ ഡയലോഗില്‍ അര്ജുന് എന്ന നായകന് കിടുങ്ങി. അങ്ങനെ ഒടുവില്‍ നായകന് വഴിക്കുവന്നു. സിനിമാ സൂപ്പര്‍ ഹിറ്റായതോടെ അര്ജുന് കുഞ്ഞുമോനെ കണ്ടുപറഞ്ഞു: താങ്കള്‍ പറഞ്ഞ ക്ലൈമാക്സ് തന്നെയാണ് വേണ്ടതെന്ന് എനിക്കിപ്പോള്‍ പൂര്‍ണ്ണമായും ബോധ്യപ്പെട്ടു.
മറ്റൊരു തമാശ കൂടിയുണ്ടായി. ജെന്റില്മാന് സിനിമ വിതരണത്തിനെടുക്കാന്‍ ആരും തയ്യാറായില്ല. വിജയിക്കാന്‍ സാധ്യതയില്ല എന്ന് പറഞ്ഞാണ് അവര്‍ കൈയ്യൊഴിഞ്ഞത്. ഒടുവില്‍ കുഞ്ഞുമോന് തന്നെ വിതരണത്തിനെടുത്തു. ചിത്രം റിലീസായതോടെ പണം വന്ന് കുമിഞ്ഞുകൂടാന്‍ തുടങ്ങി. എണ്ണിത്തിട്ടപ്പെടുത്താന്‍ നന്നേ പാടുപെട്ടു. വലിയ ചാക്കുകെട്ടുകളിലായിട്ടാണ് പണം കാത്തലിക് സിറിയന്‍ ബാങ്കില്‍ കൊണ്ടുപോയി നിക്ഷേപിച്ചത്.
ഒരിക്കല്‍ ഒരു ചെറുപ്പക്കാരന് കുഞ്ഞുമോനെ തേടിയെത്തി. അയാളുടെ കൈയില്‍ മധുരപലഹാരങ്ങളടങ്ങിയ വലിയൊരു പൊതിയുണ്ട്. സാര്‍ നിര്‍മ്മിച്ച സിനിമകളുടെ ടിക്കറ്റ് ബ്ലാക്കില്‍ വിറ്റ് കിട്ടിയ പൈസ കൊണ്ട് ഞാനൊരു ഫ്ളാറ്റ് വാങ്ങി.
കുഞ്ഞുമോന് ആ ഡയലോഗ് വച്ച് അടുത്ത സിനിമയ്ക്ക് പരസ്യവാചകമുണ്ടാക്കി. ജെന്റില്മാന് സിനിമ കഴിഞ്ഞ് കുഞ്ഞുമോന്റെ പേരിനോപ്പം ആ സിനിമാപ്പേര് ഒട്ടിപ്പിടിച്ചു. ഡല്‍ഹിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ ജെന്റില്മാന് സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ അതിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത് അന്നത്തെ തിരഞ്ഞെടപ്പു കമ്മീഷണറായ ടി. എന്‍ ശേഷനായിരുന്നു. അദ്ദേഹത്തിന്റെ ഉദ്ഘാടടന പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു: ലേഡീസ് ആന്റ് കെ. ടി കുഞ്ഞുമോന്… (ലേഡീസ് ആന്റ് ജെന്റില്‍ മാന്‍ എന്നതിന് പകരമായി പറഞ്ഞത്).
പത്തനംതിട്ട ജില്ലയില്‍ തുമ്പമണ്ണിലാണ് കുഞ്ഞുമോന് ജനിച്ചത്. ഇടത്തരം കുടുംബം. വളരെ പാടുപെട്ടാണ് ഒരു സൈക്കിള്‍ ആദ്യമായി വാങ്ങിയത്. എറണാകുളത്ത് ഹോട്ടല്‍ ജോലിയുമായി നടക്കുന്ന കാലത്ത് സ്കൂട്ടര്‍ സ്വന്തമാക്കി. പിന്നെ കാര്‍ വാങ്ങി. ഒരുസമയത്ത് ബെന്‍സ് കാർ ഇള്‍പ്പടെ 35 വാഹനം സ്വന്തമയുണ്ടായിരുന്നു.
കുഞ്ഞുമോന്റെ ജീവിതത്തില്‍ ഒട്ടേറെ കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സമചിത്തത കൈവിടാന്‍ കക്ഷി തയ്യാറായിരുന്നില്ല. എങ്ങനേയും തിരിച്ചുവരിക. അത് ഒരു മന്ത്രം പോലെ ഉരുവിട്ടുകൊണ്ടിരുന്നു കുഞ്ഞുമോന്. പലരും കെ. ടി കുഞ്ഞുമോന് കഷ്ടകാലമാണെന്നു പറയുമ്പോഴും അദ്ദേഹമത് വിശ്വസിച്ചില്ല. തനിക്കെന്നും നല്ല കാലം തന്നെയാണെന്ന കാര്യത്തില്‍ വിശ്വസമര്‍പ്പിച്ചു. ജീവിതത്തിലിന്നോളം പണം മുടക്കുന്നതിന് ഭയമുണ്ടായിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. നല്ല ആശയങ്ങള്‍ക്കുവേണ്ടി പണം മുടക്കുമ്പോള്‍ ഭയപ്പെടുന്നതെന്തിന്? പണത്തെ അത്രക്ക് വിശ്വാസവും ബഹുമാനവുമാണ് കുഞ്ഞുമോന്. പണം മുടക്കിയാലെ പണം നേടാനാകു.
തോല്‍വികളില്‍ തെല്ലും സങ്കടവുമില്ല. ഏതുമഴയ്ക്കും പിന്നാലെ ഒരു തോര്ച്ചയുണ്ടാകും. രാത്രി കഴിഞ്ഞാല്‍ പകല്‍ ഉണ്ടായേ പറ്റു. അതുകൊണ്ടുതന്നെ കുഞ്ഞുമോന് തകര്‍ച്ച സംഭവിക്കുമ്പോഴും അധ്വാനിച്ചുകൊണ്ടിരിക്കും.
ഇദ്ദേഹത്തിനെതിരെ ഒരുസമയത്ത് 120 കേസുകളാണ് ഉണ്ടായിരുന്നത്. ഇന്‍കം ടാക്സ് റെയ്ഡുണ്ടായി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എ. ആര് റഹ്മാനും സുസ്മിതാ സെന്നും ചേര്‍ന്ന് ഉത്ഘാടനം ചെയ്ത എറണാകുളത്തെ ഓഫീസ് ബാങ്കുകാര് ലേലത്തിനു വച്ചു. കുഞ്ഞുമോന് അത് തിരിച്ചുപിടിച്ചു.
കാതലന്‍ എന്ന സിനിമ പുറത്തിറങ്ങിയതിനുശേഷമാണ് ജയലളിതയുമായി കുഞ്ഞുമോന് ഏറെ അടുപ്പത്തിലായത്. ചിത്രത്തിലെ ചില സീനുകള്‍ക്ക് ജയലളിതയുടെ അക്കാലത്തെ ജീവിതവുമയി ബന്ധപ്പെടുത്തിയിരുന്നു. സിനിമ കണ്ട ശേഷം ജയലളിത അതിന് കുഞ്ഞുമോനോട് പ്രത്യേകം നന്ദി പറഞ്ഞു. അന്നുമുതലുള്ള അടുപ്പം അവര്‍ മരിക്കുന്നതുവരെ പുലര്‍ത്തിയിരുന്നു. എന്തിനേറെ ജയലളിതയുടെ പാര്‍ട്ടിയുടെ കേരള ഘടകം പ്രസിഡന്റുവരെ ആയി കുഞ്ഞുമോന്.
ഇതാ ഇപ്പോള്‍ കുഞ്ഞുമോന് തന്റെ പ്രസ്റ്റീജ് ചിത്രമായ ജന്റില്‍ മാന്‍ രണ്ടാം ഭാഗവുമായി വരുന്നു. അതും തകര്പ്പനാകുമെന്ന കാര്യത്തില്‍ കക്ഷിക്ക് സംശയമേതുമില്ല. എന്നാല്‍ അതിന്റെ സംവിധായകന് ഷങ്കര്‍ തന്നെ ആയിരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല.
KT കുഞ്ഞുമോൻ്റെ സിനിമാ ജൈത്രയാത്ര നന്നായി അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ രണ്ടാം വരവ് ചിത്രമായ ജെൻ്റിൽമാൻ – 2 ന് സൂപ്പർ സംവിധായകൻ സംവിധാനിക്കാൻ Date കൊടുക്കുമോ …