കെ.എസ്.ആര്‍.ടി.സി ഇനി സ്‌റ്റോപ്പ് നോക്കാതെ ആവശ്യപ്പെടുന്നിടത്ത് ഓര്‍ഡിനറി ബസ് നിര്‍ത്തും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസുകള്‍ സ്റ്റോപ്പുകളില്‍ മാത്രമല്ല, യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിര്‍ത്തും. കയറുന്നതിനും സ്റ്റോപ് പരിഗണന ഒഴിവാക്കും.

അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വിസുകള്‍ എന്ന പേരിലാണ് ഇത്തരം സര്‍വിസുകള്‍ അറിയപ്പെടുക. അതേസമയം, സിറ്റി ഓര്‍ഡിനറി സര്‍വിസ് നാമമാത്രമായ വടക്കന്‍ ജില്ലകളില്‍  ക്രമീകരണം ഇപ്പോള്‍ ആരംഭിക്കില്ലെന്നും നിര്‍ദേശങ്ങളിലുണ്ട്.

വരുമാനത്തിന്‍റ മൂന്നില്‍ രണ്ട് ഭാഗവും ഡീസല്‍ ചെലവിനായി മാറ്റിവെക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ കര്‍ശന ഇടപെടലുകള്‍ക്കും തീരുമാനം. കിലോമീറ്ററിന് ചുരുങ്ങിയത് 25 രൂപയെങ്കിലും കിട്ടാത്ത സര്‍വിസുകള്‍ ഓടിക്കേണ്ടതില്ലെന്നാണ് തീരുമാനം. സര്‍വിസ് അവസാനിപ്പിച്ച്‌ ആളില്ലാതെ ഡിപ്പോയിലേക്കുള്ള മടക്കയാത്രക്കും ഇനി നിയന്ത്രണം വരും. ഇത്തരം സര്‍വിസുകള്‍ നഗരാതിര്‍ത്തിക്ക് യാത്രക്കാരെ ലഭ്യമാകുന്നവിധം സ്റ്റേ സര്‍വിസായി ക്രമീകരിക്കും. ഡിപ്പോയില്‍നിന്ന് സ്റ്റേ ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് എത്ര ദൂരമുണ്ടോ എന്നത് കണക്കാക്കി കിലോമീറ്ററിന് രണ്ട് രൂപ നിരക്കില്‍ ജീവനക്കാര്‍ക്ക് സ്റ്റേ അലവന്‍സും അനുവദിക്കും. ഇത്തരം സര്‍വിസുകളില്‍ സ്റ്റേ ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നാണ് യൂനിറ്റ് അധികൃതര്‍ക്കുള്ള നിര്‍ദേശം.

കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രതിദിനം 5000ത്തോളം സര്‍വിസുകള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1500 സര്‍വിസുകള്‍ മാത്രമാണുള്ളത്. ആവശ്യത്തിന് ബസുകളും ജീവനക്കാരുമുള്ള സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ സ്റ്റേ സര്‍വിസുകളാക്കി നിര്‍ത്താന്‍ പ്രയാസമുണ്ടാകില്ലെന്നാണ് മാനേജ്മെന്‍റിെന്‍റ വിലയിരുത്തല്‍.

കെ.എസ്.ആര്‍.ടി.സിക്കും യാത്രക്കാര്‍ക്കും ഗുണകരമാകുന്ന റൂട്ടുകള്‍ കണ്ടെത്തുന്നതിന് സാധ്യതാപഠനം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ സെപ്റ്റംബര്‍ 23നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് യൂനിറ്റ് ഓഫിസര്‍മാര്‍ക്കും ഡിപ്പോകള്‍ക്കുമുള്ള നിര്‍ദേശം. ഷെഡ്യൂളുകള്‍ സമഗ്രമായി പരിഷ്കരിക്കലാണ് ലക്ഷ്യമിടുന്നത്. പുതിയ ക്രമീകരണങ്ങളിലൂടെ ഡീസല്‍ ഉപഭോഗത്തില്‍ മാസം 15 ശതമാനം കുറവ് വരുത്താനും വരുമാനത്തില്‍ 25 ശതമാനം വര്‍ധനവുണ്ടാക്കാനുമാണ് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *