റൂറല്‍ എസ്. പി.ബി അശോകിന്‍റെ രാഷ്ട്രീയ നിലപാട് പരിശോധിക്കണമെന്ന് അടൂര്‍ പ്രകാശ് എം.പി
തിരുവനന്തപുരം: ഇരട്ടക്കൊലപാതകക്കേസുമായി തനിക്ക് ബന്ധമില്ലെന്നും റൂറല്‍ എസ്. പി.ബി അശോകിന്‍റെ രാഷ്ട്രീയ നിലപാട് പരിശോധിക്കണമെന്നും അഴിമതി നിറഞ്ഞ ട്രാക്കാണ് എസ്.പിയുടേതെന്നും എം.പി.
ഡി.വൈ.എസ്.പിയായിരുന്നപ്പോള്‍ അശോകനെ തരം താഴ്ത്തിയതാണെന്നും വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത് എസ്.പിയാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു. എസ്.പിയെ മാറ്റി നിര്‍ത്തി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അടൂര്‍ പ്രകാശ് കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഇടപെട്ടുവെന്നും ആരോപിച്ചു. കേസിലെ സാക്ഷി ഷഹീനെ പുലര്‍ച്ചെ സ്റ്റേഷന് പുറത്തിറക്കി റഹീം ക്ലാസ്സ് എടുത്തുവെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ വാദം. തന്‍റെ കോൾ ലിസ്റ്റ് പുറത്തെടുത്ത ആരോപണങ്ങൾ തെളിയിക്കാൻ ഇപി ജയരാജൻ തയ്യാറാവണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.