സംസ്ഥാനത്ത് നൂറിലധികം കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതായി മുല്ലപ്പളളി
തിരുവനന്തപുരം: സംസ്ഥാനത്ത് നൂറിലധികം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് ആക്രമിക്കപ്പെട്ടതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ .
കണ്ണൂരില്‍ പത്തിടത്തും കോഴിക്കോട് അഞ്ചിടത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. ഇടുക്കി, പാലക്കാട്, കായകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. നാദാപുരം കോര്‍ട്ട് റോഡിലുള്ള മണ്ഡലം കമ്മറ്റി ഓഫീസ് നേരെ സ്റ്റീല്‍ ബോംബേറുണ്ടായി. കക്കോടിയിലെ ഓഫീസ് അടിച്ചു തകര്‍ത്തു. കുരുവട്ടൂരിലെ ഓഫീസിന് നേരെ കല്ലേറുണ്ടായപ്പോള്‍ കുണ്ടായിതോടിലെ മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരക ലൈബ്രറിക്ക് നേരെ പെട്രോള്‍ ബോംബേറുണ്ടായി. പൊയില്‍കാവിലെ കോണ്‍ഗ്രസ് ഓഫീസും അടിച്ചു തകര്‍ത്തു.
ആലപ്പുഴയില്‍ കായകുളത്തും ഇടുക്കിയില്‍ കടപ്പനയിലും തൊടുപുഴയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. കണ്ണൂരില്‍ മാത്രം പത്തിടത്ത് ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. കൊടിയേരിയിലും മാടപീടികയില്‍ ബോംബേറുണ്ടായി. പാലക്കാട് തത്തമംഗലത്തും നല്ലേപ്പള്ളിയിലും തിരുവനന്തപുരം വെമ്പായത്തും ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
കാട്ടാക്കടയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറ് നടന്നു. ഇതിൽ പ്രതിഷേധിച്ച് പൂവച്ചൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. വട്ടിയൂർക്കാവിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് ഓഫീസ് ആക്രമിച്ചിരുന്നു.