വെറുപ്പും പകയും വളർത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു:സോണിയ ഗാന്ധി
ന്യൂഡല്‍ഹി: വെറുപ്പും പകയും വളർത്താൻ ചില കേന്ദ്രങ്ങൾ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. അഭിപ്രായ സ്വാതന്ത്ര്യം ഇന്ന് അപകടാവസ്ഥയിലാണ്. രാഷ്ട്ര ശിൽപികൾക്ക് മനസ്സില്‍ പോലും കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ജനങ്ങളെ പരസ്പരം തമ്മിൽ തല്ലിക്കാൻ വെറുപ്പിന്റെ വിഷം ഉത്പാദിപ്പുക്കുന്ന ശക്തികളുണ്ട് രാജ്യത്ത്. ജനാധിപത്യ സങ്കൽപം തന്നെ ഇന്ന് അപകടാവസ്ഥയിലാണ്. ഇന്ത്യൻ ജനത, ഇവിടുത്തെ ഗോത്രങ്ങൾ, സ്ത്രീകൾ, യുവത എല്ലാം വായ മൂടിക്കെട്ടി ഇരിക്കണമെന്നാണ് ഇവരുടെ താൽപര്യം. മഹാത്മ ഗാന്ധി മുതൽ, നെഹ്റുവും ബാബ സാഹിബ് അംബേദ്ക്കറും വരെ മനസ്സിൽ കാണാത്തെയത്ര അപകടാവസ്ഥയിലാണ് ഇന്ന് രാജ്യം. സ്വതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടിന് ശേഷം, രാജ്യം നേരിടുന്നത് കടുത്ത ഭീഷണിയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിൽ പരാജയപ്പെട്ടതും, മഹാമാരി കാലത്തും പ്രവേശന പരീക്ഷകൾ നടത്താനുള്ള കേന്ദ്ര തീരുമാനത്തെയും സോണിയ ഗാന്ധി വിമർശിച്ചു. സാമ്പത്തിക ഞെരുക്കത്തിൽ വീർപ്പുമുട്ടുന്ന സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക കേന്ദ്രസർക്കാർ തടഞ്ഞു വെക്കുന്നതിനെയും കോൺഗ്രസ് അദ്ധ്യക്ഷ വിമർശിച്ചു. രാജ്യത്ത് നിലവിലുള്ളത് ഏകാധിപത്യമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.