കള്ളപ്പണം: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൌണ്ട് വഴി കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിൻറെ ഭാഗമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും കോടതി നിര്‍ദേശം നല്‍കി.
നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്‍റെ രണ്ട് അക്കൗണ്ടുകൾ വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച പണമാണിതെന്ന് ആരോപിച്ച് കളമശേരി സ്വദേശിയാണ് കോടതിയെ സമീപിച്ചത്. വിജിലന്‍സും ഇ.ഡിയുമാണ് അന്വേഷണം നടത്തുന്നത്.