പുറത്തുവിട്ട ശബരിമല സംഘര്‍ഷത്തിലെ പ്രതികളുടെ ചിത്രങ്ങളില്‍ പൊലീസുകാരനുമുണ്ടെന്നു എം.ടി. രമേശ്

കൊച്ചി: പൊലീസ് പുറത്തുവിട്ട ശബരിമല സംഘര്‍ഷത്തിലെ പ്രതികളുടെ ചിത്രങ്ങളില്‍ പൊലീസുകാരനുമുണ്ടെന്നു ബിജെപി നേതാവ് എം.ടി. രമേശ്. ലുക്ക്ഔട്ട് നോട്ടിസിലെ 167-ാം നമ്പര്‍ പത്തനംതിട്ട എആര്‍ ക്യാംപിലെ ഡ്രൈവര്‍ ഇബ്രാഹിം കുട്ടി ആണെന്നാണു രമേശിന്റെ ആരോപണം. ഇത്തരത്തില്‍ പൊലീസുകാരും സിപിഎം ഗുണ്ടകളുമാണു ശബരിമലയില്‍ കുഴപ്പങ്ങള്‍ക്കു തുടക്കമിട്ടതെന്നും ക്യാമറ കള്ളം പറയാത്തതിനാല്‍ ഇയാള്‍ കുടുങ്ങി പോയെന്നും എം.ടി. രമേശ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

പിണറായിയുടെ ധാര്‍ഷ്ട്യത്തിനു തടസമായിനിന്ന യുവാക്കളെ ഏതുവിധേനയും ജയിലില്‍ അടച്ച് ഈ മുന്നേറ്റത്തെ തകര്‍ക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിലെ ഭൂരിപക്ഷം ചിത്രങ്ങളും വ്യാജമാണെന്നും എം.ടി. രമേശ് പറയുന്നു. ലുക്ക്ഔട്ട് നോട്ടിസിലെ 167-ാം നമ്പറായി ചേര്‍ത്തിരുന്നത് പത്തനംതിട്ട എആര്‍ ക്യാംപിലെ പൊലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടി ആണെന്ന് ശ്രദ്ധയില്‍ പെട്ടതോടെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസില്‍നിന്ന് ഈ ചിത്രം നീക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *