ലോക്ഡൗണ്‍ പിന്‍വലിക്കുന്ന രാജ്യങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം: ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്19 വൈറസിന്‍െറ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിക്കാനൊരുങ്ങുന്ന രാജ്യങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന.

ആഗോളതലത്തില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ലോക്ഡൗണ്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷം ജര്‍മനിയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈറസ് ബാധ പരിമിതപ്പെടുത്തുന്നതില്‍ വിജയിച്ച ദക്ഷിണ കൊറിയയില്‍ നൈറ്റ്ക്ലബ്ബുകള്‍ തുറന്നതോടെ പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടായി. കോവിഡ് നിയന്ത്രണത്തിന് ശേഷം പല രാജ്യങ്ങളും ലോക്ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നതില്‍ പ്രതീക്ഷകളുണ്ട്.

ക്ലസ്റ്ററുകളെക്കുറിച്ച്‌ പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാതെ രോഗബാധ താഴ്ന്ന നിലയില്‍ തുടരുകയാണെങ്കില്‍, വൈറസ് വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ട്- ഡോ. മൈക്ക് റയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡിനെ തുടര്‍ന്നിട്ട് അടച്ചിട്ട രാജ്യങ്ങള്‍ അവരുടെ സമ്ബദ്‌വ്യവസ്ഥ വീണ്ടും പുനഃരുജ്ജീവിപ്പിക്കാനായി പൊരുതുകയാണ്.  ലോക്ഡൗണ്‍ പിന്‍വലിച്ച ജര്‍മനിക്കും ദക്ഷിണ കൊറിയക്കും പുതിയ ക്ലസ്റ്ററുകളെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാല്‍ കോവിഡിെന്‍റ രണ്ടാം തരംഗം ഒഴിവാക്കുക പ്രധാനമാണെന്നും ൈമക്ക് റയാന്‍ പറഞ്ഞു.

‘കണ്ണുതുറക്കാന്‍ തയാറുള്ളവരും ആഗ്രഹിക്കുന്നവരുമായ രാജ്യങ്ങളുടെ ഉദാഹരണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ഇതിന് വിപരീതമായി, ചില രാജ്യങ്ങള്‍, കണ്ണടച്ച്‌ സഞ്ചരിക്കാന്‍ ശ്രമിക്കുകയാണ്’ -റയാന്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സങ്കീര്‍ണ്ണവും പ്രയാസകരവുമാകുമെന്നും ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ ഘട്ടംഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കുദതാണ് നല്ലതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

ചൈന, ജര്‍മനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വൈറസ് ബാധയുടെ യഥാര്‍ഥ പ്രഭവകേന്ദ്രമായ വൂഹാനില്‍ പുതിയ ക്ലസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവികള്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *