സി.ബി.ഐ തലപ്പത്ത് ചേരിപ്പോര്; പ്രധാനമന്ത്രി വിശദീകരണം തേടി

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ ഏറ്റുമുട്ടലുകള്‍ തുടരുന്നതിനിടെ ഏജന്‍സിയിലെ 2 ഉന്നത ഉദ്യോഗസ്ഥരില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം തേടി.

സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ സിബിഐ കൈക്കൂലി കേസ് എടുത്തതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ നടപടി. അലോക് വര്‍മയ്‌ക്കെതിരായി അസ്താന സര്‍ക്കാരിനു പരാതി നല്‍കിയിരുന്നു. സ്വന്തം ഉദ്യോഗസ്ഥര്‍ക്കെതിരായി നടപടികള്‍ സ്വീകരിക്കുന്നതിനു സിബിഐ അനുമതി തേടിയിട്ടില്ലെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് അസ്താനയുടെ കൂടെയുള്ള ദേവേന്ദര്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ബിസിനസുകാരനായ സതീഷ് സനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാകേഷ് അസ്താനയ്‌ക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്. കേസ് ഒഴിവാക്കുന്നതിനായി 5 കോടി രൂപ രാകേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണു സതീഷ് സനയുടെ പരാതി. ദുബായിലെ മനോജ് പ്രസാദ് എന്നയാള്‍ പണക്കൈമാറ്റത്തിന് ഇടനിലക്കാരനായി നിന്നെന്നും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *