ചീഫ് ജസ്റ്റിസ് ക്വാറന്‍റീനില്‍

കൊച്ചി: ചെന്നൈയില്‍നിന്ന് മടങ്ങിയെത്തിയ ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഔദ്യോഗിക വസതിയില്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ഏപ്രില്‍ 25ന് സ്വദേശമായ ചെന്നൈയിലെ വേളാച്ചേരിയില്‍നിന്ന് കൊച്ചിയിലെത്തിയ സാഹചര്യത്തിലാണ് 14 ദിവസത്തെ ക്വാറന്‍റീനില്‍ പ്രവേശിച്ചത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മാര്‍ച്ച്‌ അവസാനമാണ് തമിഴ്നാട്ടിലേക്ക് മടങ്ങിയത്. സര്‍വിസില്‍നിന്ന് വിരമിക്കുന്ന ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീമിന് ഫുള്‍കോര്‍ട്ട് റഫറന്‍സിലൂടെ യാത്രയയപ്പ് നല്‍കാനാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. അന്തര്‍ സംസ്ഥാന യാത്രയായതിനാല്‍ സര്‍ക്കാറിെന്‍റ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു.

25ന് വൈകീട്ട് വാളയാറില്‍ എത്തിയ ചീഫ് ജസ്റ്റിസിനെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ച്‌ രോഗമില്ലെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് പൊലീസ് അകമ്ബടിയില്‍ ശനിയാഴ്ച രാത്രി ഒൗദ്യോഗിക വസതിയിലെത്തുകയായിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ നിശ്ചിതദിവസം ക്വാറന്‍റീനില്‍ കഴിയണമെന്നാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍. ക്വാറന്‍റീനില്‍ കഴിയുന്ന കാര്യം ജില്ല ഭരണകൂടത്തെയും ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്. ഇൗ ദിവസങ്ങളില്‍ രോഗബാധയുണ്ടോയെന്ന് അധികൃതര്‍ നിരീക്ഷിക്കും.

ക്വാറന്‍റീനിലിരുന്നാകും വിഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള യാത്രയയപ്പ് ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സംബന്ധിക്കുക. ചീഫ് ജസ്റ്റിസിനെ സ്വീകരിക്കാന്‍ പോയ േപഴ്സനല്‍ സ്റ്റാഫ് അംഗങ്ങളും ഗണ്‍മാനും ക്വാറന്‍റീനില്‍ പ്രവേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *