ന്യൂസിലന്റിനെതിരേ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

ഈഡന്‍പാര്‍ക്ക്: ന്യൂസിലന്റിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. ജയത്തോടെ അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. ന്യൂസിലന്റ് ഉയര്‍ത്തിയ 132 റണ്‍സ് ഇന്ത്യ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടുകയായിരുന്നു.

പുറത്താവാതെ 57 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ശ്രേയസ് അയ്യര്‍ 44 റണ്‍സെടുത്ത് രാഹുലിന് മികച്ച പിന്തുണയേകി. ഇന്ത്യന്‍ നിരയില്‍ രോഹിത്ത് ശര്‍മ്മ(8), കോഹ്‌ലി(11), ഡുബേ(8) എന്നിവര്‍ക്ക് ഇന്ന് തിളങ്ങാനായില്ല. 39 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് രോഹിത്തിനെയും കോഹ്‌ലിയെയും നഷ്ടമായത്. എന്നാല്‍ രാഹുലിന്റെയും ശ്രേയസ്സ് അയ്യരുടെയും ചെറുത്ത് നില്‍പ്പ് ഇന്ത്യയ്ക്ക് തുണയാവുകയായിരുന്നു.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്റിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രണ്ട് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, ഓരോ വിക്കറ്റ് വീതം നേടിയ ശ്രാദുല്‍ ഠാക്കുര്‍, ജസ്പ്രീത് ബുംറ, ശിവം ഡുബേ എന്നിവരുടെ തകര്‍പ്പന്‍ ബൗളിങാണ് കിവികളെ ചെറിയ ടോട്ടലില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. ഗുപ്റ്റില്‍(33), സെഫെര്‍റ്റ് (33) എന്നിവരാണ് ന്യൂസിലന്റ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മുന്റോ 26 റണ്‍സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *