നോക്കുകൂലി ആവശ്യപ്പെട്ട് യുവാവിനെ മര്‍ദിച്ച കേസില്‍ മുഖ്യ പ്രതി പിടിയില്‍

തിരുവനന്തപുരം:  നോക്കുകൂലി ആവശ്യപ്പെട്ട് യുവാവിനെ മര്‍ദിച്ച കേസില്‍ മുഖ്യ പ്രതി പിടിയില്‍. സി. പി. എം ബ്രാഞ്ച് കമ്മിറ്റി അംഗം കാരാളി ഷിബിനാണ് പിടിയിലായത്.  ഇന്ന് പുലര്‍ച്ചയോടെയാണ് ഷിബിന്‍ പൊലീസിന്‍റെ പിടിയിലായത്.

നോക്കുകൂലി ചോദിച്ച്‌ സെന്തിലിനെ ആക്രമിച്ച ശേഷം തമിഴ് നാട്ടിലേക്ക് കടന്ന ഇയാളെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി ബിപിന്‍ ഇപ്പോഴും ഒളിവിലാണ്.

അതേസമയം, കേസില്‍ സി. പി. എം ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെ അറസ്റ്റ് ചെയ്തതിന്‍റെ പേരില്‍ പാറശാല സി.ഐക്കെതിരെ നീക്കം ആരംഭിച്ചു. ഇദ്ദേഹത്തിനെതിരെ നടപടി എടുപ്പിക്കുമെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്‍റെ ഭീഷണി.

ചക്ക വ്യാപാരിയായ സെന്തില്‍ രാജിനെ പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് സംഘം ആക്രമിച്ചത്. നോക്കുകൂലിയുടെ പേരിലായിരുന്നു അക്രമം. വാരിയെല്ലുകള്‍ പൊട്ടിയ സെന്തില്‍ ഇപ്പോഴും മെഡില്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സെന്തിലിന്‍റെ ശരീരത്തില്‍ പ്രതികള്‍ കയറ്റി ഇറക്കിയ ഓട്ടോറിക്ഷ ഇന്നലെ പൊലീസ് പിടിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *