കൈക്കൂലി; ഹൈക്കോടതി ജഡ്ജിക്കെതിരെ സിബിഐ കേസ്

ലക്നോ: അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്.എന്‍. ശുക്ലയ്ക്കെതിരെ സിബിഐ കേസ്. പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട കേസില്‍ അനുകൂലമായി വിധിപറയാന്‍ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണു കേസ്.സംഭവവുമായി ബന്ധപ്പെട്ട് ഖുദ്ദൂസിയെ 2017 സെപ്റ്റംബറില്‍ അറസ്റ്റു ചെയ്തിരുന്നു. വ്യാഴാഴ്ച രണ്ടു ജഡ്ജിമാരുടെയും വീട്ടിലെത്തി സിബിഐ സംഘം പരിശോധന നടത്തി. ഇവരുടെ പക്കല്‍നിന്ന് ആവശ്യമായ രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് സിബിഐ അറിയിച്ചത്.

2017-ല്‍ ലക്നോവിലെ ജിസിആര്‍ജി മെഡിക്കല്‍ കോളജിന് അഡ്മിഷന്‍ നടത്തുന്നതിനായി താന്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റെ വിധി തിരുത്തിയെന്നാണ് ജസ്റ്റീസ് ശുക്ലക്കെതിരെയുള്ള പരാതി. 2017-2018 അധ്യായന വര്‍ഷം അഡ്മിഷന്‍ നടത്താന്‍ സ്വകാര്യ മെഡിക്കല്‍ കോളജിനെ അനുവദിക്കുന്നതില്‍ നിന്നു ഹൈക്കോടതിയെ വിലക്കി കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെയായിരുന്നു ശുക്ലയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *