സുനന്ദ പുഷ്‍കറിന്റെ ദുരൂഹ മരണക്കേസില്‍ തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍

ന്യൂഡൽഹി :  സുനന്ദ പുഷ്‍കറിന്റെ ദുരൂഹ മരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍ വിചാരണകോടതിയില്‍ ആവശ്യപ്പെട്ടു. കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണം. അതിനുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്ന് റോസ്അവന്യൂ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റംചുമത്തലില്‍ പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി

മാധ്യമപ്രവര്‍ത്തക നളിനി സിങ്, സഹായി ശ്രീവാസ്തവ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. മരിക്കുന്നതിന് മുന്‍പ് ഐപിഎല്ലുമായി ബന്ധപ്പെട്ട് തരൂരിനെതിരെ സുനന്ദ വാര്‍ത്താസമ്മേളനം നടത്താനിരിക്കുകയായിരുന്നു

തരൂരും പാക്ക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും മൂന്നു ദിവസം ദുബായില്‍ ഒരുമിച്ച് കഴിഞ്ഞെന്ന് സുനന്ദ പറഞ്ഞതായും മൊഴിയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം, സുനന്ദ ആത്മഹത്യ ചെയ്യുമെന്നു കരുതുന്നില്ലെന്ന് സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ അടുത്തമാസം പതിനേഴിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *