ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു
തിരുവനന്തപുരത്ത് ഭര്‍ത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കണിയാപുരം സ്വദേശിനിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കണിയാപുരം പള്ളിനട സ്വദേശിനിയും രണ്ടും കുട്ടികളുടെ അമ്മയുമായ യുവതി പോത്തന്‍കോടെ ഭര്‍തൃവീട്ടിലായിരുന്നു താമസം. കടല്‍തീരത്ത് കൊണ്ടുപോകുന്നെന്ന് പറഞ്ഞ് ഭര്‍ത്താവ് പുതുകുറിച്ചിയിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തിയ യുവതി റോഡില്‍ കണ്ട വാഹനത്തിന് കൈകാണിച്ചു. വാഹനത്തില്‍ എത്തിയവരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചതും പൊലീസിനെ അറിയിച്ചതും. പൊലീസെത്തി യുവതിയെ ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അര്‍ധ ബോധാവസ്ഥയിലുള്ള സ്ത്രീയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും ഉണ്ട്. യുവതിയുടെ ഭര്‍ത്താവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.