ആമയിഴഞ്ചാന്‍ തോട് ദുരന്തം: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് തൊഴിലാളി മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മാലിന്യം തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് സമാനമാണെന്ന് കോടതി പറഞ്ഞു.

ജോയിയെ കണ്ടെത്താന്‍ മാലിന്യം നിറഞ്ഞ തോട്ടില്‍ മൂന്നു ദിവസം തിരച്ചിലിനിറങ്ങിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി പ്രകീര്‍ത്തിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ജനങ്ങളുട കണ്ണ് തുറപ്പിക്കുന്ന ഇടപെടലുകള്‍ ഉണ്ടാവണമെന്ന് കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *