ലൈംഗികാരോപണം: കേന്ദ്രമന്ത്രി എം.ജെ.അക്ബറിന്റെ പേര് മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തി
I began this piece with my MJ Akbar story. Never named him because he didn’t “do” anything. Lots of women have worse stories about this predator—maybe they’ll share. #ulti https://t.co/5jVU5WHHo7
— Priya Ramani (@priyaramani) October 8, 2018
ദില്ലി: മീ റ്റൂ ലൈംഗികാരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി അക്ബറിനെതിരെ മാധ്യമപ്രവർത്തകയായ പ്രിയ രമണി.
മാധ്യമപ്രവർത്തകരെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി സമീപിക്കുന്നയാളാണ് അക്ബർ എന്നാണ് തന്റെ ട്വിറ്ററിലൂടെ പ്രിയ രമണി വെളിപ്പെടുത്തിയിരിക്കുന്നത്. ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റരാണ് പ്രിയ രമണി.
വോഗ് മാഗസിനിൽ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വളരെ വ്യക്തമായി പ്രിയ എഴുതിയിട്ടുണ്ട്. ഒരിക്കൽ തൊഴിലുമായി ബന്ധപ്പെട്ട് എം.ജെ അക്ബറുമായി ഹോട്ടല്‍ മുറിയില്‍ അഭിമുഖത്തിന് എത്തേണ്ടി വന്നു. വളരെ മോശം അനുഭവമാണ് അദ്ദേഹത്തിൽ നിന്നുണ്ടായതെന്ന് പ്രിയ രമണി തുറന്നെഴുതുന്നു. തനിക്ക് കുടിക്കാൻ സോഫ്റ്റ് ഡ്രിംഗ്സ് നൽകിയതിന് ശേഷം തൊട്ടടുത്തിരിക്കാൻ ആവശ്യപ്പെട്ടതായി വോഗിലെ ലേഖനത്തിൽ പ്രിയ എഴുതിയിട്ടുണ്ട്. ലോകത്തിലെ ഹാർവ്വി വെയ്ൻസ്റ്റീനുമാർക്ക് എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ് അന്നത്തെ ദിവസം താൻ അയാളുടെ മുറിയിൽ നിന്ന് രക്ഷപ്പെട്ടതെന്നും പ്രിയാ രമണി തന്റെ ലേഖനത്തിൽ പറയുന്നു.