മലങ്കര സഭ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥ ചര്‍ച്ച നടത്തി

കൊച്ചി: മലങ്കര സഭ തര്‍ക്കം ഒത്തു തീര്‍പ്പാക്കുന്നത് സംബന്ധിച്ച് കൊച്ചിയില്‍ മധ്യസ്ഥ ചര്‍ച്ച നടന്നു. മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മധ്യസ്ഥത്തിലാണ് ചര്‍ച്ച നടന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗവുമായി നടന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് യാക്കോബായ സ ഭ വ്യക്തമാക്കി.

സുപ്രിം കോടതി വിധിക്ക് ശേഷം പള്ളികളില്‍ സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ചര്‍ച്ച. ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ച് തോമസ് മാര്‍ അത്തനാസിയോസ്, യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലിത്ത, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, കോര്‍ എപ്പിസ്‌കോപ്പ സ്ലീബാ പോള്‍ വട്ടവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

1934ലെ സഭ നിയമ പ്രകാരം പള്ളികളുടെ ഭരണം നടത്തണം എന്ന സുപ്രിംകോടതി വിധി ഉണ്ടായ സാഹചര്യത്തിലാണ് പള്ളികളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. യാക്കോബായ വിഭാഗത്തിന്റെ കൈവശം ഉണ്ടായിരുന്ന പിറവം പള്ളിയിലും, കോതമംഗലം ചെറിയ പള്ളിയിലും വിധി നടപ്പാക്കാന്‍ പോലീസ് എത്തിയപ്പോള്‍ ക്രമ സമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സമവായത്തിലെത്തുന്നതിനാണ് സഭ മേലദ്ധ്യക്ഷരുടെ നിര്‍ദ്ദേശ പ്രകാരം മധ്യസ്ഥ ചര്‍ച്ച നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *