മുല്ലപ്പെരിയാര്‍ വിഷയത്തില്‍ റോഷി കേരളത്തിലെ മന്ത്രിയെന്ന നിലയില്‍ സംസാരിക്കണമെന്ന് രമെശ് ചെന്നിത്തല

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ റോഷി കേരളത്തിലെ മന്ത്രിയെപ്പോലെ സംസാരിക്കണമെന്ന് രമേശ് ചെന്നിത്തല.

സര്‍ക്കാരിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു നയമില്ലെന്നും ജലനിരപ്പ് 139.5 അടിയായി നിശ്ചയിച്ചുള്ള തീരുമാനം വന്നപ്പോള്‍ തമിഴ്‌നാട് മന്ത്രിയെപ്പോലെയാണ് റോഷി അഗസ്റ്റിന്‍ സംസാരിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, ഈ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്നും കേരളത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടി നല്‍കി.

1895ല്‍ നിര്‍മിച്ച ഡാമിന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ പുതിയ ഡാം നിര്‍മിക്കണമെന്ന നിലപാടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ലെന്നും പുതിയ ഡാം നിര്‍മിക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് വരുത്തിതീര്‍ക്കുന്നത് ശരിയല്ലെന്നും റോഷി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *