സ്വര്‍ണക്കടത്ത് കേസ്: ഇഡിക്കെതിരായ തെളിവ് പരിശോധന; ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി : സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ തെളിവുകള്‍ പരിശോധിക്കുന്നതിന് വിചാരണ കോടതിക്ക് അനുമതി നല്‍കിയ കേരള ഹൈക്കോടതി വിധി ,​സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഇ.ഡി ഡെപ്യുട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. കേസ് വിശദമായ വാദം കേള്‍ക്കാനായി മാറ്റിവച്ചു. ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും.

ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവര്‍ക്ക് മേല്‍ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തില്‍ തെളിവുകള്‍ പരിശോധിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതു ചോദ്യം ചെയ്താണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *