ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീക്കി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനിടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസര്‍ക്കാര്‍. ഒക്‌ടോബര്‍ 18 മുതല്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിച്ച് വിമാനകമ്പനികള്‍ക്ക് സര്‍വീസ് നടത്താം. നിലവില്‍ 85 ശതമാനം സര്‍വീസുകള്‍ മാത്രമാണ് കമ്പനികള്‍ നടത്തുന്നത്.

കോവിഡ് സാഹചര്യവും യാത്രക്കാരുമ്പ എണ്ണവും പരിഗണിച്ച് മുഴുവന്‍ വിമാനസര്‍വീസുകളും നടത്താനുള്ള അനുമതി നല്‍കുകയാണെന്ന് വ്യോമയാനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിമാനകമ്ബനികള്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കഴിഞ്ഞ് വിമാന സര്‍വീസുകള്‍ ആരംഭിച്ചപ്പോള്‍ 50 ശതമാനം സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. പിന്നീട് ഇത് ഘട്ടംഘട്ടമായി ഉയര്‍ത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed