കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം പോയി

കോട്ടയം: നഗരസഭയില്‍ യുഡിഎഫിന് എതിരായി എല്‍‌ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് ബിജെപിയുടെ അപ്രതീക്ഷിത പിന്തുണ. ആറ് മാസം നീണ്ട യുഡിഎഫിന്റെ കോര്‍പറേഷന്‍ ഭരണം അതോടെ അവസാനിച്ചു.

എട്ട് സീറ്റുള‌ള ബിജെപി അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ധാരണ. എന്നാല്‍ അപ്രതീക്ഷിതമായി തങ്ങളുടെ എട്ട് അംഗങ്ങളോട് അവിശ്വാസപ്രമേയത്തെ പിന്തുണയ്‌ക്കാന്‍ ബിജെപി വിപ്പ് നല്‍കിയതോടെ നഗരസഭയില്‍ കോണ്‍ഗ്രസ് ഭരണം അവസാനിച്ചു.

നഗരസഭയില്‍ 22 സീറ്റുകള്‍ എല്‍ഡിഎഫിനും ജോസഫ് ഗ്രൂപ്പിന്റെ ഒരു സീറ്റും ഒരു സ്വതന്ത്രനുള്‍പ്പടെ 22 സീറ്റുകള്‍ യുഡിഎഫിനും എട്ട് സീറ്റുകള്‍ ബിജെപിയ്‌ക്കുമാണുള‌ളത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. എന്നാല്‍ എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ എത്തിയതോടെ ക്വാറം തികഞ്ഞു. ഇതോടെ യോഗം ചേരുകയും അവിശ്വാസ പ്രമേയം പാസാകുകയും ചെയ്‌തു.

ഇതോടെ ജില്ലയില്‍ ഈരാറ്റുപേട്ടയ്‌ക്ക് പുറമേ യുഡിഎഫിന് അധികാരം നഷ്‌ടമാകുന്ന രണ്ടാമത് നഗരസഭയായി കോട്ടയം.

 

Leave a Reply

Your email address will not be published. Required fields are marked *