ബാങ്കുകളുടെ കിട്ടാക്കടം പിരിക്കാന്‍ 30,600 കോടി രൂപയുടെ സര്‍ക്കാര്‍ ഗാരന്‍റി

ന്യൂഡല്‍ഹി: കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ 30,600 കോടി രൂപയുടെ സര്‍ക്കാര്‍ ഗാരന്‍റി. പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്ന നടപടികളെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാറില്‍നിന്ന് 30,600 കോടി രൂപയുടെ ഗാരന്‍റി.

പൊതുമേഖല ബാങ്കുകളില്‍ നിന്ന് ബാഡ് ബാങ്ക് ഏറ്റെടുക്കുന്ന കിട്ടാക്കടത്തില്‍ 15 ശതമാനം റൊക്കം പണമായും ബാക്കി 85 ശതമാനം സര്‍ക്കാര്‍ ഗാരന്‍റിയായും അതതു ബാങ്കുകള്‍ക്ക് നല്‍കാന്‍ തീരുമാനം.

കിട്ടാക്കടം ഈടാക്കാന്‍ രൂപവത്കരിക്കുന്ന ദേശീയ ആസ്തി പുനഃസംഘടന കമ്ബനി അഥവാ, ബാഡ് ബാങ്കിനുവേണ്ടി അഞ്ചു വര്‍ഷത്തേക്കാണ് ഇത്രയും തുക സര്‍ക്കാര്‍ ഗാരന്‍റി നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗം പദ്ധതിക്ക് അനുമതി നല്‍കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബാഡ് ബാങ്ക് എന്ന ആശയം കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed