ശശി തരൂരിനെ കോടതി വെറുതേവിട്ടു

ന്യുഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ കോടതി വെറുതേവിട്ടു.

ശശി തരൂരിനെതിരെ കുറ്റം ചുമത്താന്‍ തെളിവില്ലെന്നും അദ്ദേഹം വിചാരണ നേരിടേണ്ടതില്ലെന്നും ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. ശശി തരൂരിനെതിരെ കുറ്റം ചുമത്തില്ലെന്നും കോടതി വ്യക്തമാക്കി. ശശി തരൂര്‍ ആവശ്യപ്പെട്ടപോലെ കേസ് കോടതി അവസാനിപ്പിച്ചു.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് വര്‍ഷത്തിലേറെ നേരിട്ട ആരോപണത്തിനാണ് ശശി തരൂരിന് ഇന്ന് കോടതിയില്‍ നിന്ന് ആശ്വാസം ലഭിച്ചത്. ഗാര്‍ഹിക പീഡനവും ആത്മഹത്യ പ്രേരണയും അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് തരൂരിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ ഏഴര വര്‍ഷം കടുത്ത പീഡനമാണ് അനുഭവിച്ചത്. അതില്‍ നിന്ന് മുക്തനാക്കിയ കോടതിയോട് നന്ദി പറയുന്നുവെന്ന് തരൂര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed