വിദ്യാശ്രീ പദ്ധതിയില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിദ്യാശ്രീ ലാപ്‌ടോപ്പ് പദ്ധതിയില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സര്‍ക്കാര്‍.

പദ്ധതിയില്‍ വീഴ്ച വരുത്തിയ കമ്ബനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലാപ്‌ടോപ്പുകള്‍ നല്‍കാമെന്നേറ്റ കമ്ബനികള്‍ ഓര്‍ഡറുകള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ചവരുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി എടുക്കാന്‍ കെ.എസ്.എഫ് ഇ മാനേജിങ് ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ വായ്പാ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലാപ്‌ടോപ്പ് വാങ്ങിയ ബില്‍ ഹാജരാക്കിയാല്‍ 20,000 രൂപ വരെ വായ്പ അനുവദിക്കും.

ചിട്ടി പദ്ധതി ലക്ഷ്യം കാണാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് വാങ്ങുന്നവര്‍ക്കുള്ള വായ്പ അനുവദിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകളുടെ ബില്‍, ഇന്‍വോയ്‌സ് എന്നിവയിലേതെങ്കിലും ഹാജരാക്കിയാല്‍ ഇരുപതിനായിരം രൂപ വരെ വായ്പ കെ.എസ്.എഫ്.ഇ.യില്‍ നിന്ന് അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may missed