കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ച്‌ വിജിലന്‍സ്

കോഴിക്കോട്: മുന്‍ മുസ്ലീം ലീഗ് എംഎല്‍എയായ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു.

അനധികൃത സ്വത്ത് സമ്ബാദനക്കേസിലാണ് കെഎം ഷാജിയെ ചോദ്യം ചെയ്തത്. കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ എത്തിയ കെഎം ഷാജിയെ അന്വേഷണ സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. നേരത്തെ ഒരു തവണ ഈ കേസില്‍ ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തിട്ടുളളതാണ്. അന്ന് നല്‍കിയ മൊഴികളിലെ പൊരുത്തക്കേട് പരിശോധിക്കുന്നതിന് വേണ്ടിയാണ് രണ്ടാമതും വിളിച്ച്‌ വരുത്തിയത്. കെഎം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചേക്കും.

കെഎം ഷാജി വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചതായുളള പരാതിയിന്മേലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് മുന്‍ എംഎല്‍എയ്ക്ക് ഉളളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *