കോവിഡ് കാരണം അനാഥരായ കുട്ടികളെ സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി : കോവിഡ് കാരണം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി.

2020 മാര്‍ച്ചിന് ശേഷം അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ രാജ്യത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെടുത്തിയ 18 വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് ഒറ്റത്തവണയായി മൂന്ന് ലക്ഷം രൂപയും 18 വയസ്സ് വരെ പ്രതിമാസം രണ്ടായിരം രൂപയും, ബിരുദ തലം വരെയുള്ള വിദ്യാഭ്യാസവും ഏറ്റെടുക്കുമെന്നാണ് നിലവില്‍ കേരളം പ്രഖ്യാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *