ഫിറോസ്‌ കുന്നംപറമ്ബിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ

മലപ്പുറം: ചികിത്സാ സഹായത്തിന്റെ പേരിലും സന്നദ്ധ പ്രവര്‍ത്തനത്തി​െന്‍റ മറവിലും തവനൂരിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഫിറോസ്‌ കുന്നംപറമ്ബില്‍ ​കോടികളുടെ തട്ടിപ്പ് നടത്തുന്നതായി ആരോപണം.

വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണപ്പിരിവ്‌ നടത്തുന്ന ഫിറോസി​െന്‍റ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡി.വൈ.എഫ്‌.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

സ്‌ത്രീകളെ അപമാനിക്കല്‍, പിടിച്ചുപറി, ഭവനഭേദനം എന്നിങ്ങനെ നിരവധി കേസുകളും അദ്ദേഹത്തി​െന്‍റ പേരിലുണ്ട്‌. സ്‌ത്രീത്വത്തെ അപമാനിച്ചതിന്‌ പാലക്കാട്‌ ആലത്തൂര്‍ പൊലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്തു. ഭീഷണിപ്പെടുത്തിയതിനും വീട്ടില്‍ കയറി അതിക്രമം കാട്ടിയതിനും ‌എറണാകുളം ചേരാനല്ലൂര്‍ സ്‌റ്റേഷനിലും കേസുണ്ട്‌. ഇത്തരത്തില്‍ ഒരാള്‍ക്കാണ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്‌ സീറ്റ്‌ വിട്ടു നല്‍കിയത്‌. ജില്ലയില്‍ തന്നെ നിരവധി നേതാക്കള്‍ ഉണ്ടായിട്ടും മുസ്ലീം ലീഗ്‌ അനുഭാവിയായ ഫിറോസ്‌ കുന്നംപറമ്ബിലിന്‌ സീറ്റ്‌ നല്‍കിയത്‌ നാല്‌ കോടി രൂപ കോഴ വാങ്ങിയാണെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

നിയമവിരുദ്ധമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഫിറോസ്‌ കുന്നംപറമ്ബിലിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന്‌ ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *